ഓര്‍ത്തഡോക്സ് സഭയ്ക്ക് 1995-ലെ കോടതിവിധി മുതല്‍ ഇന്നുവരെയുള്ള പരാജയങ്ങള്‍ക്കും തിരിച്ചടികള്‍ക്കും കാരണം ഒന്നുമാത്രം - ബലം നല്‍കേണ്ട കരങ്ങളെ നമ്മള്‍ തന്നെ ദുര്‍ബലമാക്കിയ ബുദ്ധിശൂന്യത.
വട്ടശ്ശേരില്‍ തിരുമേനിയുടെ കാലം മുതല്‍ സഭയുടെ ശക്തി അല്മായ നേതൃത്വമായിരുന്നു. കാര്യക്ഷമതയുള്ള വൈദിക നേതൃത്വവും കര്‍മ്മശേഷിയും ബുദ്ധി വൈഭവവും വ ിഭവശേഷിയും സഭാസ്നേഹവും ഒത്തു ചേര്‍ന്ന അത്മായ നേതൃത്വവും ചേര്‍ന്നപ്പോള്‍ പലരും എഴുതിത്തള്ളിയിരുന്ന മെത്രാന്‍ കക്ഷി ഫിനിക്സ് പക്ഷിയേപ്പോലെ ചാരത്തില്‍ നി ന്ന് കുതിച്ചുയര്‍ന്നു. ഇന്നു സഭയ്ക്ക് സാമ്പ ത്തികശേഷി വര്‍ദ്ധിച്ചപ്പോള്‍ കര്‍മ്മശേഷിയുള്ള നേതൃത്വം ഉണ്ടാവുന്നതിനു പല തടസ്സ ങ്ങളും ഉണ്ടായി. തങ്ങളുടെ പ്രമാണിത്തം സഭ യ്ക്ക് നല്‍കിയവരായിരുന്നു മുന്‍കാല നേതൃ ത്വം. മാമ്മന്‍മാപ്പിള, ജോണ്‍ വക്കീല്‍, ഒ. എം. ചെറിയാന്‍, എന്നു തുടങ്ങിയ മഹാരഥന്മാരുടെ ഒരു വലിയ നിരയാണ് ഈ സഭയെ ശക്തിപ്പെടുത്തിയത്. അവരെ ഉള്‍ക്കൊള്ളുവാനും പ്രയോജനപ്പെടുത്തുവാനും വട്ടശ്ശേരില്‍ തിരുമേനിക്കും പിന്‍ഗാമികള്‍ക്കും കഴിഞ്ഞിരുന്നു. സഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനും തന്ത്രജ്ഞതയോടെ ഭരണ രാഷ്ട്രീയ രംഗത്ത് ആവശ്യമായ സ്വാധീനം ചെലുത്തുവാനും കഴിവുള്ള അല്‍മായ നേതൃത്വം എക്കാല ത്തെയും പോലെ വര്‍ത്തമാനകാലത്തും സഭയ്ക്കുള്ളിലുണ്ട്. എന്നാല്‍ അവരെ പ്രയോജനപ്പെടുത്തുവാന്‍ സഭയ്ക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല അവരുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടു ത്തുവാനും മനോവീര്യം തകര്‍ക്കാനുമുള്ള എതിര്‍ഭാഗം കാണിക്കുന്ന തന്ത്രജ്ഞതയുടെ ആയുധമായി നമ്മുടെ നേതൃത്വം പലപ്പോഴും പ്രകടിപ്പിക്കുന്ന ബുദ്ധിശൂന്യത നമ്മെ ഞെട്ടിപ്പിക്കുവാന്‍ പോന്നതാണ്.
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ആധുനിക കാലത്ത് വളരെ കരുതലും തന്ത്രജ്ഞതയും ആവശ്യമുണ്ട്. രാഷ്ട്രീയമായാലും ബിസിനസ് ആയാലും നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ, അന്ധമായ സഭാഭക്തിയൊന്നും വിവാദ വിഷയങ്ങള്‍ വരുമ്പോള്‍ പലര്‍ക്കും പ്രകടിപ്പിക്കാനാവുകയില്ല. എന്നാല്‍ ഈ വ്യക്തികളുടെ കരുത്തും കരുതലും എപ്പോഴും സഭയ്ക്കൊപ്പം ഉണ്ടാവുകയും ചെയ്യും. മുന്‍കാലങ്ങളില്‍ സഭ പ്രായോഗികമായി വിജയിച്ചു നിന്നത് സഭാ സ്നേഹികളായ ഇത്തരം മഹദ് വ്യക്തികളുടെ സമയോ ചിതമായ ഇടപെടലുകള്‍ കൊണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഓര്‍ത്തഡോക്സ് സഭയെ ദുര്‍ബലപ്പെടുത്തുവാന്‍ ആഗ്രഹിക്കു ന്ന ശക്തികള്‍ ആദ്യം ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് സഭയുടെ ഈ ശക്തി ദുര്‍ഗ്ഗങ്ങളെ നിര്‍വീര്യമാക്കുവാനാണ്. അതിനുള്ള വ്യക്തമായ പദ്ധതി അവര്‍ തയാറാക്കി. തന്ത്രപൂര്‍വം കരുക്കള്‍ നീക്കിയപ്പോള്‍ ഓര്‍ത്തഡോക്സ് പ ക്ഷത്തെ തീവ്രവാദികള്‍ പേര് ആഗ്രഹിക്കുന്നവര്‍ അതിന് വിധേയരായി ആ ചുമതല നിര്‍വഹിക്കുവാന്‍ തയാറായി വന്നത് ദയനീയമായ കാര്യമായിരുന്നു.
ചില ഉദാഹരണങ്ങള്‍ മാത്രം പറയാം. തൃക്കുന്നത്തു സെമിനാരിയില്‍ പ്രവേശനം ആഗ്രഹിച്ച യാക്കോബായ വിഭാഗത്തിന്‍റെ യഥാര്‍ത്ഥ തടസ്സം ആരായിരുന്നു? മുപ്പതിലധികം വര്‍ഷങ്ങള്‍ മണ്ണാറപ്രായില്‍ അച്ചന്‍റെ നിയന്ത്രണത്തില്‍ നിന്നപ്പോള്‍ അത് യാക്കോബായ പക്ഷത്തിന് ബാലികേറാമ ല ആയിരുന്നു. മണ്ണാറപ്രായില്‍ അച്ചനെ വീഴിക്കാതെ മുന്നോ ട്ടു പോവാന്‍ കഴിയില്ല എന്നു ബോദ്ധ്യപ്പെട്ടവര്‍ അതിനുള്ള കരുക്കള്‍ നീക്കി. അദ്ദേഹത്തിനെതിരെ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓര്‍ത്തഡോക്സുകാരുടെ ലേബലില്‍ ഏതാനും ആളുകള്‍ കോട്ടയത്തു വന്നു സമരമുഖം തുറന്നു. ആ സമരമുഖത്ത് അവര്‍ ലക്ഷ്യം വച്ചത് മണ്ണാറപ്രായില്‍ അച്ച നെ മാത്രമല്ല. ഒരേസമയം ഉമ്മന്‍ചാണ്ടിയേയും മനോരമയേയും ആക്ഷേപിച്ചുകൊണ്ടവര്‍ കലി തുള്ളി.
തൊണ്ണൂറുകാരന്‍ മനോരമ പത്രാധിപരെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കാന്‍ അവര്‍ക്കു മടിയുണ്ടായില്ല. ഉമ്മന്‍ ചാണ്ടിയെ വിളിക്കാത്ത ചീത്തയുമില്ല. അതിനു സ്തുതി പാടാന്‍ രാഷ് ട്രീയ ഭിക്ഷാം ദേഹികളുടെ വിടുപണിക്കാരായ ചില പുരോഹിതന്മാരും രംഗത്തെത്തി. ഒടു വില്‍ എന്തു സംഭവിച്ചുവെന്നു നമുക്കറിയാം. മണ്ണാറപ്രായില്‍ അച്ചന്‍ പുറത്തു പോയി. ആ വിടവിലൂടെ മറുപക്ഷത്തിനു അകത്തു കടക്കുവാന്‍ ഒരു ബുദ്ധിമുട്ടും വന്നില്ല. ഒപ്പം ഉമ്മന്‍ചാണ്ടിയും കെ. എം. മാത്യുവും സഭാ ദ്രോഹികളുമായി. ഇങ്ങനെ ഒരേസമയം മലങ്കര സഭയുടെ ശക്തി ചോര്‍ത്തി തങ്ങളുടെ ഇംഗിതം നടപ്പാക്കുവാന്‍ തന്ത്ര വിദഗ്ദ്ധര്‍ക്കു കഴിഞ്ഞപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗം ജന ങ്ങള്‍ സത്യമേത് മിഥ്യയേത് എന്നറിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു. ഇന്നും നമുക്കതില്‍ നിന്നു പുറത്തുവരാന്‍ കഴിയുന്നില്ല.
ഏറ്റവുമൊടുവില്‍ മലങ്കരസഭയെ പ്രാണനു തുല്യം സ്നേഹിക്കുന്ന പി. സി. അലക് സാണ്ടര്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ വച്ചു. അലക്സാണ്ടറുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ അത് തടയുവാന്‍ യാക്കോബായ വിഭാഗം പരസ്യമായി പ്രവര്‍ത്തിച്ചതും അതിന്‍റെയും പഴി ഓര്‍ത്തഡോക്സ് നേതൃത്വത്തെ ഏല്‍പ്പിച്ചതും ഇവിടെ വി സ്തരിക്കുന്നില്ല. അലക്സാണ്ടറുടെ നിര്‍ദ്ദേശ ങ്ങളോടു നമുക്കു യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. എങ്കിലും അന്താരാഷ്ട്ര നയതന്ത്രരംഗത്തുവരെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ വാക്കുകളെ അവഗണിക്കുവാന്‍ ഓര്‍ത്തഡോക്സുകാര്‍ക്കേ കഴിയൂ. എന്നാല്‍ അതിലപ്പുറം അദ്ദേഹ ത്തെ അധിക്ഷേപിക്കുന്നതിലാണ് ഇന്ന് ഓര്‍ത്തഡോക്സു തീവ്രവാദി വിഭാഗം സന്തോഷം കണ്ടെത്തുന്നത്.
അലക്സാണ്ടര്‍ ശിവസേനക്കാരനാണെന്നും സഭാ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അര്‍ഹനല്ലെന്നും ഒരു തീവ്രവാദി വിഭാഗം പത്രക്കുറിപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നു. അ തു കണ്ടപ്പോള്‍ മനസ്സിലായി ഇന്ന് ജന തീവ്രവാദി വിഭാഗം പ്രവര്‍ത്തിക്കുന്നത്ത് ആരുടെ അജന്‍ഡ നടപ്പാക്കാനാണെന്ന്.
മലങ്കരസഭയ്ക്ക് നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെയും നേതൃത്വം നല്‍ കുവാന്‍ തയാറായിട്ടുള്ള മക്കാറിയോസ് തിരുമേനിയെ ഈ തീവ്രവാദി വേദി ആക്ഷേപിച്ചു കടല്‍ കടത്തിയതു കൊണ്ട് ഉണ്ടായ നേട്ടത്തെപ്പറ്റി ഇന്ന് എല്ലാവര്‍ക്കുമറിയാം.
ഇനിയെങ്കിലും ഇത്തരം കൂലിയെഴുത്തുകാര്‍ ഒന്നു മനസ്സിലാക്കണം. സഭാസ്നേഹം ആരുടെയും തറവാട്ടു സ്വത്തല്ല. ഈ സഭയെ സ്നേഹിക്കുന്ന അനേകരുടെ പ്രാര്‍ത്ഥനയാലാണ്. പ്രവര്‍ത്തികള്‍ കൊണ്ടാണ്. കരുതല്‍ കൊണ്ടാണ്. ഇന്നയോളം അത് നിലനിന്നത്. ഇന്ന് യഥാര്‍ത്ഥ സഭാ സ്നേഹികള്‍ക്കെതിരെ അറിഞ്ഞും അറിയാതെയും ഒളിച്ചിരുന്ന് പക തീര്‍ക്കുന്നവര്‍ മനസ്സിലാക്കുക. യഥാര്‍ത്ഥ സഭാസ്നേഹികളെ തല്‍ക്കാലം നിങ്ങള്‍ക്ക് നിശബ്ദരാക്കാന്‍ കഴിയും. എങ്കിലും അവര്‍ തക്ക സമയത്ത് തങ്ങളെത്തന്നെ മറന്ന് വെളിപ്പെടുക തന്നെ ചെയ്യും.
(മനനം, മാര്‍ച്ച് 2007)
No comments:
Post a Comment